"ജീവിതം തീർത്ത ഓരോ മുറിപ്പാടുകളും ബാക്കിയാക്കി , ഇന്നലെകളുടെ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ സഞ്ചരിച്ചു . ഋതുഭേദങ്ങളിൽ സ്വയം ഉരുകി തീരുന്ന എന്റെ ഹൃദ്യമാകുന്ന മഷിക്കുപ്പിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന കഥകൾ , കവിതകൾ , പിന്നെ ചില കുത്തികുറിക്കലുകൾ"
2017 ഡിസംബർ 27, ബുധനാഴ്‌ച
2017 ഡിസംബർ 26, ചൊവ്വാഴ്ച
നിങ്ങൾ ആത്മാർത്ഥമായി ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? ഇത് വായിച്ചിട്ടു തീരുമാനിക്കൂ . നിങ്ങളുടെ സ്നേഹം യാഥാർഥ്യമാണോ എന്ന് ..
ഏറ്റവും അധികം നമ്മൾ വേദനിക്കുന്നതും, നമ്മളെ വേദനിപ്പിക്കുന്നതും , നമ്മൾ ഏറ്റവും അധികം സ്നേഹിക്കുന്നവരാണ്.
അത് കൊണ്ടാണ് അവർ ചെയുന്ന അല്ലെങ്കിൽ പറയുന്ന ഒരു ചെറിയ കാര്യം പോലും നമ്മളുടെ ഹൃദയത്തെ മുറിവേല്പിക്കുന്നത് . ആഴത്തിലുള്ള ആത്മാർത്ഥമായ സ്നേഹത്തിനു വേദനയുടെ മുഖമാണെങ്കിൽ , എ വേദനക്കും ഒരു സുഖം ഉണ്ടെന്നു വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം .
ഒരു 'അമ്മ എത്ര വേദനോയോടെയാണ് ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് , അതിനു എല്ലാ വാത്സല്യവും സ്നേഹവും കൊടുത്തു വളർത്തി വലുതാക്കുന്നു .പിന്നീടുള്ള മുഴുവൻ ജീവിതവും അവർ തന്റെ കുഞ്ഞുങ്ങളുടെ സന്തോഷവും സ്നേഹവും മാത്രമാണ് നോക്കുന്നത് . എത്ര അമ്മയെ വേദനിപ്പിക്കുന്നതാണെങ്കിലും മക്കൾക്കു വേണ്ടി എല്ലാം സഹിക്കുന്ന അമ്മയുടെ സ്നേഹമാണ് യഥാർത്ഥ സ്നേഹം .
സ്നേഹത്തിന്റെ ഭാഷ ഒന്ന് തന്നെയാണ് . അത് ഹൃദയത്തിന്റെ ഭാഷയാണ് . അത് കൊണ്ടാണ് ഒരു മൗനം പോലും ചിലപ്പോൾ ഒരു വലിയ സംഭാഷണമായി മാറുന്നത് .
നിങ്ങൾ ഒരാളെ പ്രണയിക്കുന്നു എന്നിരിക്കട്ടെ . നിങ്ങളുടെ ഇഷ്ടത്തിന് ഒരു വ്യക്തിയുടെ മുഴുവൻ ജീവിതരീതികളും മാറ്റിയെടുക്കുമ്പോൾ അവിടെ സ്നേഹം എന്ന വികാരം നഷ്ടപ്പെടുന്നു . നിങ്ങളുടെ സ്നേഹത്തിനു വേണ്ടി അതെല്ലാം ഏറ്റു വാങ്ങുന്ന വ്യക്തിയുടെ സ്നേഹമാണ് യഥാർത്ഥ സ്നേഹം . നിങ്ങൾക്കു വേണ്ടി എന്തും തെജിച്ചു നിൽക്കാൻ കരുത്തുള്ള ഹൃദയമുള്ളവൾ അല്ലെങ്കിലവൻ ആണ് യഥാർത്ഥ സ്നേഹം .
മറ്റുള്ളവരുടെ സന്തോഷത്തിനു പ്രാധാന്യം കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം എന്നാണ് ദലൈ ലാമ സ്നേഹത്തെ പറ്റി പഠിപ്പിച്ചത് . ഒരു ദിവസം കൊണ്ട് നമുക് ആർക്കും ഇങ്ങനയൊന്നും ആവാൻ കഴിയില്ല . പക്ഷെ ഓരോ തവണയും മറ്റുള്ളവരെ പിടിച്ചു കെട്ടാൻ പോകുമ്പോളും ഇനി ഒരു നിമിഷം ചിന്തിക്കണം . ഞാൻ എന്തിനെയാണ് സ്നേഹിക്കുന്നത് ? അതിനെ അതിന്റെതായ പൂര്ണതയിൽ ഉൾകൊള്ളാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ ? പൂർണത എന്ന് പറഞ്ഞാൽ ഒരാളുടെ നല്ലതും മോശവുമായി കാര്യങ്ങൾ ഉൾകൊള്ളാൻ നിങ്ങൾക്കു കഴിയുമോ എന്ന്? ഉണ്ടെകിൽ അവിടെ ഈ പറയുന്ന ട്രൂ ലവ് നിലനിൽക്കുന്നു . അല്ലാത്തപക്ഷം ഈ ചെയ്യുന്നതും കാണിക്കുന്നതും എല്ലാം ഒരു തലകാലിക ഫാന്റസി മാത്രമായി ചുരുങ്ങും .
പ്രണയം കാലക്രമേണ അണയും . യഥാർത്ഥ പ്രണയത്തിനു സാവകാശം വേണം , ഇരു കൂടരുടെയും ഇടയിൽ അല്പം സമയവും കൊടുക്കണം . രണ്ടു വ്യക്തികൾ എന്നും രണ്ടു വ്യക്തികളാണ് . അവർ ഒരുമികുമ്പോൾ ഒരു വലിയ സ്നേഹത്തിന്റെ കൂടിച്ചേരലാണ് നടക്കുന്നത് . അത് ഒരുപോലെ എക്കാലവും കൊണ്ട് പോകണമെങ്കിൽ , ഈ പതിയെ ഉള്ള യാത്രയാണ് നല്ലതു .
നിങ്ങൾ സ്നേഹിക്കുക , തിരിച്ചു സ്നേഹിക്കുമോ എന്ന് ആശങ്കപ്പെടാതെ .
പിന്നെ ഇങ്ങനൊക്കെ സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം കൂടി വേണം .
പിന്നെ ഇങ്ങനൊക്കെ സ്നേഹിക്കാനും , സ്നേഹിക്കപ്പെടാനും ഒരു ഭാഗ്യം കൂടി വേണം .
2017 ഡിസംബർ 10, ഞായറാഴ്‌ച
ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത്
ഓഷോയുടെ പുസ്തകം ഓരോ തവണ വായിക്കുമ്പോളും , പുതിയതായി പഠിക്കാൻ എന്തെങ്കിലുമൊക്കെ കാണും എന്നുള്ളതാണ് അതിന്റെ ഭംഗി . നമ്മൾ ഇത് വരെ ചിന്തിച്ചു കൂടിയ കാര്യങ്ങൾ എല്ലാം തന്നെ അനാവശ്യമായ മാനസിക സംഘർഷങ്ങൾ നമ്മളിൽ ഉണ്ടാകുന്നവയായിരുന്നു എന്നുള്ള തിരിച്ചറിവ് ലഭിക്കുമ്പോൾ ഒരു പുതിയ ജീവിതം തുടങ്ങാൻ ഉള്ള അവസരമാണ് ലഭിക്കുന്നത് .
നമ്മുടെ ഒക്കെ ഉള്ളിൽ ഉള്ള ഒരു പ്രെശ്നം ആണ് നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നില്ല എന്നുളളത് . എന്തിനു വേണ്ടി നമ്മൾ വാശി പിടിക്കുന്നു ? നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ തിരിച്ചു സ്നേഹിക്കണമെന്നു വാശി പിടിക്കുന്നത് സ്വാർത്ഥതയാണ് . അത് തെറ്റ് തന്നെയാണ് .
ജീവിതം ഉടനീളം പ്രശ്‍നങ്ങൾ തന്നെയാണ് . ഓരോ പ്രായത്തിലും ഓരോ വിധ പ്രശ്‍നങ്ങൾ ആണെന്ന് മാത്രം .അത് കൊണ്ട് പ്രശനങ്ങളിൽ നിന്ന് ഒളിച്ചോട്ടം സാധ്യമല്ല . പ്രേശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുന്നവയും അല്ല .
പക്ഷെ , ഭംഗിയായി അതിനെ ബാലൻസ് ചെയ്തു പോകുവാൻ നമുക് കഴിയണമെങ്കിൽ , സ്വാർത്ഥയുള്ള മനസ് വിടുക തന്നെവേണം .
ഇതൊക്കെ എത്ര തവണ ആരൊക്കെ പഠിപ്പിച്ചു തന്നാലും സ്ഥിരതയില്ലാത്ത മനസ്സിൽ ഇത്തരം തീരുമാനങ്ങൾ ഉറച്ചു നിൽക്കില്ല .മനസിന്നെ നമുക് നിയന്തിരക്കാൻ കഴിഞ്ഞാൽ ഒരു പരിധി വരെ ജീവിതം ആസ്വാദ്യകരമാകും .
,
മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടക്കുന്നു എന്ന് അറിയാനുള്ള ജിജ്ഞാസ , ആരെങ്കിലും തന്നെക്കാൾ മിടുക്കനോ മിടുക്കിയോ ആകുമോ എന്നുള്ള പേടി , ഈഗോ എനൊക്കെ വേണമെങ്കിൽ പറയാം . ഇതെല്ലം നമ്മുടെ മനസിനെയാണ് തളർത്തുന്നത് . നമ്മൾ ഏറെ കുറിച്ചാണോ ചിന്തിക്കുനന്ത് അവർക്കിതൊന്നും ബാധകമല്ല നമ്മൾ പോലും അറിയാതെ ആണ് അഴുക്കു ശരീരത്തിൽ എന്ന പോലെ മനസിലും അടിഞ്ഞു കൂടുന്നത് .
ശരീരത്തിന് ഭക്ഷണം സമയത്തിനു കൊടുക്കാൻ ശ്രധികുന്ന പോലെ തന്നെ , ആന്തരികമായ വിശപ്പിനും പ്രാര്ഥനയെന്ന ഭക്ഷണം ആവശ്യമാണ് . അത് അറിഞ്ഞു കൊടുക്കുവാൻ നമുക്കു കഴിഞ്ഞിരിക്കണം . പ്രാർത്ഥനയിലൂടെ നാം നമ്മോടു തന്നെയാണ് സംസാരിക്കുന്നത് . ഇങ്ങനെയൊരു ചിന്ത അംഗീകരിക്കാം ബുധിമുട്ടുള്ളവരാണ് പല പല ദൈവങ്ങളെ മാറി മാറി വിളിച്ചെട്ടും ജീവിതത്തിലെ പ്രേഷങ്ങൾക്കു പരിഹാരം കാണാത്തതു . കാരണം മാറ്റം വരേണ്ടതും , ഉത്തരം തരേണ്ടതും നമ്മുടെ തന്നെ മനസാണ് . അതാണ് ദൈവം . അതാണ് ശക്തി .
അവനവനറെ തെന്നെ ഉള്ളിലേക്കുള്ള എത്തിനോട്ടം ആണ് ദൈവത്തിലേക്കുള്ള വഴി . സമാധാനത്തിലേക്കുള്ള പാത . കാരണം ദൈവം സ്നേഹമാണ് . സ്നേഹിക്കാൻ മടിക്കരുത് . നന്മ ചെയുവാൻ കിട്ടുന്ന ഒരു അവസരവും കണക്കു പറഞ്ഞു ഇല്ലാതാകരുത് . തർക്കിക്കേണ്ടത് അവനവനോട് തന്നെയാണ് .
ഒരു നിമിഷത്തെ മൗനം , ഒരു പക്ഷെ ഒരു വലിയ വഴക്കു ഇല്ലാതാകും .
ഏകാന്തയുടെ സ്വാതന്ത്രയമാണ് ആസ്വദിക്കപ്പെടേണ്ടത് .
വിശ്വാസം
നമുക്ക് എല്ലാവര്ക്കും പറ്റുന്ന ഒരു തെറ്റുണ്ട് .
വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു തെറ്റ് .
കണ്ണടച്ച് വിശ്വസിക്കുക എന്നുള്ളത് .
സഹോദരനെ പോലെ കരുതുന്നവന്റെ വായിൽ നിന്ന് വരുന്ന വ്രണംപിടിച്ച അശ്‌ളീല വാക്കുക്കൾ ,
അനിയനെ പോലെ കരുതി സ്നേഹിച്ച ചെക്കന്റെ ചൂഴുന്ന നോട്ടങ്ങൾ , എല്ലാം എല്ലാം ആണെന് വിചാരിച്ചു കൂടെ നിഴലിനെ പോലെ കൂടെ നടന്ന പ്രിയ കൂട്ടുകാരി നടന്നകന്നപ്പോൾ മനസിലായി സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ കഴിയുകയില്ലെന്നു .
വെളിച്ചം വീണാൽ നമ്മുടെ സ്വന്തം ആണെന് കരുതിയ നിഴലും നമ്മളെ തനിച്ചാകും .
പിന്നീട് പ്രണയത്തിന്റെ , സൗഹ്രദത്തിന്റെ, സാഹോദര്യത്തിന്റെ വഴികളിൽ എല്ലാം എന്റെ വിശ്വാസങ്ങൾ ഓരോര്ന്നായി തകർക്കപ്പെട്ടു .
നമ്മുടെ രഹസ്യങ്ങൾ നമുക് സൂക്ഷിക്കാൻ കഴിയാത്ത കാലത്തോളം , മറ്റൊരാൾക്കും സൂക്ഷിക്കാൻ കഴിയുകയില്ല . നമുക് നമ്മളോടാണ് ആദ്യം വിശ്വാസം വേണ്ടത് . നമ്മുടെ മനസാക്ഷിയെയാണ് ഏറ്റവും നല്ല സുഹൃത്തായി കൊണ്ട് നടക്കേണ്ടത് . തെറ്റും ശെരിയും ചെയുമ്പോൾ , മനഃസാക്ഷിയാണ് അത് നമുക് ചൂണ്ടി കാണിക്കുന്നത് . അതുകൊണ്ടു വിശ്വാസങ്ങളെ എല്ലാം തകർക്കുക . അതെല്ലാം വിശ്വാസങ്ങൾ മാത്രമാണ് . എന്നിട്ടു സ്വന്തം മനസാക്ഷിയോട് ചേരുക .....................
2017 നവംബർ 19, ഞായറാഴ്‌ച
ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി ഒരു കിടിലൻ സൽയൂട്ട്
അച്ഛൻ അമ്മക്ക് ഇന്ന് കാലത്തു ഒരു വാട്സാപ്പ് മെസ്സേജ് ഫോർവേഡ് ചെയ്തു , അതാണ് താഴെ കൊടുക്കുന്നത് .
എന്നാൽ ഇതിലേറെ രസകരം എന്റെ 'അമ്മ അതിനു നൽകിയ മറുപടിയാണ് . ഇത്രയൊക്കെ അമ്മയുടെ മനസിൽ പറയുവാൻ ഉണ്ടായിരുന്നുവോ എന്ന് ഞാൻ ആലോചിച്ചു . സ്ത്രീകളുടെ ഓരോരോ പ്രേശ്നങ്ങൾക്കു നേരെ ഞാൻ ഇപ്പോഴും എപ്പോഴും സംസാരിക്കുമായിരുന്നു അന്നൊന്നും എന്നോട് അതിനെ അനുകൂലിച്ചോ എതിർത്തോ ഒന്ന്നും അമ്മ പറഞ്ഞിരുന്നില്ല . അമ്മക്കൊന്നും അറിയില്ലെന്നും , അമ്മക്കൊക്കെ എന്ത് മനസിലാക്കാൻ എന്നും മനസിൽ വിചാരിച്ച എന്നെ തോൽപ്പിച്ച് കളഞ്ഞ അമ്മയുടെ കിടിലൻ മറുപടിക് , ലോകത്തിലെ എല്ലാ അമ്മമാർക്കും വേണ്ടി ഒരു കിടിലൻ സൽയൂട്ട്.
"80% അല്ല 99% ആണ് ആദ്യം പറഞ്ഞ ഇര
അത് പുരുഷൻ അല്ല, സ്ത്രീ ആണെന്ന് മാത്രം
90% പരുഷന്റെ കയ്യിൽ ഇരിപ്പു കൊണ്ട് സ്ത്രീക്ക് സംശയേക്കേണ്ടി വരുന്നു
80%സ്ത്രീകൾ ആത്മഹത്യ ചെയ്തത് കൊണ്ട് പുരുഷൻ രക്ഷപെടുന്നു
10 സെക്കൻഡിൽ കൂടുതൽ വല്ലവന്റെയും ഭാര്യയെയോ മകളെയോ സഹോദരിയെയോ പുരുഷൻ നോക്കേണ്ട ആവശ്യം എന്തിരിക്കുന്നു
പട്ടാളക്കാരുടെ കാര്യം ശരിയാണത് , പക്ഷെ അവർ സ്വയം രാജ്യത്തിന് വേണ്ടി പോരാടി, എന്തും സഹിക്കാൻ സ്വയം തീരുമാനിച്ചു .
പുരുഷൻ മാനസികമായും ശാരീരികമായി ഉപദ്രവിച്ചാലും സ്ത്രീ മതിയാക്കുന്നില്ലലോ .
സ്ത്രീ യുടെ സംരക്ഷകൻ എന്ന് പറയാം, പക്ഷെ ഒരു ജയിലിൽ അടച്ചാലും അവിടെയും ഒരു സംരക്ഷകൻ എന്ന പേരിൽ ഒരാൾ ഉണ്ടാകും. സ്ത്രീക്ക് ഇവിടെ കിട്ടുന്നതും അതാണ് . അവളുടെ മാതാപിതാക്കളെ ഇട്ടിട്ടു വരുബോൾ അത് പോലെ ഉള്ള ഒരു സംരക്ഷണം സ്‌നേഹം ആണ് അവൾ കൊതിക്കുന്നത് ,അല്ലാതെ സംരക്ഷകന്റെ കയ്യിൽ , വിവാഹത്തോടെ അടിമയാക്കപ്പെടുന്ന വർഗം ആയിരിക്കരുത് സ്ത്രീകൾ .
പുരുഷനും മാത്രം അല്ല ഈ പറഞ്ഞ സ്വകാര്യത .
സ്വന്തം മാതാപിതാക്കളെ ഉപേക്ഷിച്ചു ജീവിതം മുഴുവൻ പറിച്ചു നട്ടവൾ ആണ് സ്ത്രീ .അത് കൊണ്ട് പുരുഷന്റെ മാതാപിതാക്കൾ സ്ത്രീയുടെ മാതാപിതാക്കൾ എന്ന വേർ തിരിവ് രണ്ടുപേർക്കിടയിലും ഉണ്ടാവരുത് .
ടാക്സി ആ കാര്യത്തിന്റെ സത്യാവസ്ഥ അവർക്കു മാത്രമേ അറിയാവൂ.
ഇനി അങ്ങനെ ഒരു ദാരുണമായ സംഭവം ഉണ്ടായിട്ടുണ്ടെകിൽ അത് പത്തിൽ ഒന്ന് മാത്രമാണ് . അത് തികച്ചും നീചകരം തന്നെ . സ്ത്രീയായാലും പുരുഷനായാലും പീഡിപ്പിക്കുവാൻ ആർക്കാണ് അധികാരം ഉള്ളത് .
പിന്നെ സ്ത്രീയുടെ ആഡബരത്തിനും ഫാഷൻഉം ഉള്ളതിനേക്കാൾ കൂടുതൽ തുക മിക്കവാറും പുരുഷന്മാരുംമറ്റു പല കാര്യങ്ങൾക്കായി വാങ്ങുന്നുണ്ട് .
അതുകൊണ്ട് ഞങ്ങളും മനുഷ്യരാണ് വീട്ടിലെ ജോലിയും, ഓഫീസ് ജോലിയും, കുഞ്ഞുങ്ങളെ ചുമന്നു നടന്നു വേദന തിന്നു പ്രസവിക്കുന്നതും എല്ലാം സ്ത്രീയാണ് . കുട്ടിക്കൾകും ഭർത്താവിനും അസുഖം വന്നാൽ ഒരു പോള ചിമ്മാതെ അവരെ നോക്കുന്നതും, ഒപ്പം വീട് നോക്കുന്നതും ഇന്ന് പുരുഷനേക്കാൾ ഏറെ മുൻപിൽ തെന്നെ സ്ത്രീകൽ ഉണ്ട് അന്നും ഇന്നും . അതാണ് സ്ത്രീ . ഇവിടെ വേണ്ടത് പരസ്പരം സ്വരം ഉയർത്തൽ അല്ല , മറിച് ഒന്നിച്ചു സ്നേഹിച്ചു, പരസ്പര ഐക്യത്തോടെ ഒരേ ദിശയിൽ ഒഴുകുകയാണ്
" - amma
Note : the below attached is the forwarded message from my father to our family group. this is actually a funny thing but I think Amma's reply made all the sense to the actual message.
2017 ഒക്‌ടോബർ 18, ബുധനാഴ്‌ച
2017 ഒക്‌ടോബർ 16, തിങ്കളാഴ്‌ച
എന്റെ സ്വന്തം ആര്യ
എന്റെ സ്വന്തം ആര്യ
എനിക്ക് കേട്ടപ്പോൾ ഞെട്ടലൊന്നും തോന്നിയില്ല , അവൾ എങ്ങോട്ടു പോകാൻ ആണ് . പറ അപ്പ , എന്താ കാര്യമെന്ന്
"അത് പിന്നെ , ആ കുട്ടിക് എന്ത് പറ്റി എന്നറിയില്ല , ഹോസ്റ്റലിലെ ജനാലയിൽ നിന്നും തൂങ്ങി മരിക്കുകയായിരുന്നു "
ഹൃദയമിടിപ്പ് എത്ര വേഗത്തിലാണ് ആ നിമിഷം ഉയർന്നതെന്നു എനിക്കിന്നും അനുഭവിക്കാൻ കഴിയും . അത്രയും എന്നെ ദുഃഖത്തിലാഴ്ത്തിയ ഒരു രാത്രി ഉണ്ടായി കാണില്ല . ജീവന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച കൂട്ടുകാരി . എന്നെക്കാൾ ഒരു വയസിൽ താഴെ ആണെകിലും , ഒരു പത്തു വയസു മുകളിൽ ഉള്ള പോലെയാണ് സംസാരിക്കുക . വാശിക്കാരി അത്രകത്രാക് സ്നേഹവും . എനിക അവളൊരു കൂട്ടായിരുന്നു . ഞങ്ങളുടെ ചിന്തകളും സംഭാഷണങ്ങളും എല്ലാം സമാനമായിരുന്നു . നമ്മൾ പറയില്ലേ "വേവ് ലെങ്ത് ' എന്നൊക്കെ . ആ സംഗതി ഞങ്ങൾക്കിടയിൽ കട്ടക്കിണ്ടായിരുന്നു .
എന്തായാലും ആ ഒരു രണ്ടു മൂന്ന് മാസക്കാലം ഞങ്ങൾ സംസാരിച്ചിട്ടില്ല . എന്തോ സൗന്ദര്യ പിണക്കം അത്ര മാത്രം .അവളെ മുഖപുസ്തകത്തിൽ നിന്നും അന്ന് ഞാൻ ബ്ലോക്ക് ആക്കി . എപ്പോളും വാശിയാണ് . പക്ഷെ പിന്നീട ഒരിക്കലും എന്റെ റിക്വസ്റ്റ് സ്വീകരിക്കാൻ അവളീ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്ന് ഞാൻ കരുതിയില്ല .അതും സ്വയം ഇല്ലാതാക്കുക .
------------------------------ ---------
അവളുടെ ആ ഡയറി , അത് കിട്ടുവാൻ വേണ്ടി ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്ന് എനിക്കറിയില്ല
അതിൽ ഉണ്ടായിരിക്കണം , അവൾ ആത്മഹത്യ ചെയ്യാനുള്ള കാരണം ,
അവൾ ഒരു കാരണവുമില്ലാതെ ഇങനെ ചെയ്യില്ല എന്ന് എനിക്ക് തീർച്ചയാണ്
അവളെ പോലൊരു മിടുക്കത്തിയെ ഞാൻ കണ്ടിട്ടുമില്ല . എന്തൊരു തന്റേടമുള്ള പെണ്ണായിരുന്നു .
എന്ത് വന്നാലും മരണം ഒരു ഓപ്ഷൻ അല്ല എന്ന് എന്നെ പറഞ്ഞു പഠിപ്പിച്ചിരിന്നവൾ .
കോയമ്ബത്തൂരിൽ നിന്നും തൃശൂർ ബസ്സിറങ്ങി . പതിവ് പോലെ അപ്പ കാത്തു നിൽക്കുന്നുണ്ട് . സ്കൂട്ടറിന്റെ ബാഗിൽ കേറി അപ്പയോടു വിശേഷങ്ങളൊക്കെ പറഞ്ഞങ്ങനെ പോകുകയാണ് . അപ്പയുടെ മുഖത്തും ഭാവത്തിലും ഒരു സന്തോഷവുമില്ല . വീടെത്താറായപ്പോൾ എന്നോട് അപ്പ പറഞ്ഞു , നമ്മുടെ ആര്യ പോയി എന്ന് .
എനിക്കെന്നോട് തന്നെ വെറുപ്പ് തോന്നി . ഇടക്കെപ്പോഴോ അവളെന്റെ ലാൻഡ്‌ഫോണിലേക്കു വിളിച്ചു . ഞാൻ ഫോൺ എടുത്ത വശം "ഐ ലവ് യു ' ഏന് പറഞ്ഞു കട്ട് ചെയ്തു .
അതാണ് ,ഞാൻ അവസാനമായി അവളുടെ ശബ്ദം കേൾക്കുന്നത് .
അവളുടെ വീട്ടിലേക്കു ഒരുപാടു നാളുകൾക്കു ശേഷം ഞാൻ ചെല്ലുന്നു , പന്തൽ ഇട്ടിട്ടുണ്ട് . ഞങ്ങളുടെ സ്‌കൂളിലെ പഴയ അദ്ധ്യാപകരും വിദ്യാർത്ഥികളും വന്നിട്ടുണ്ട് . എനിക്ക് എന്താ ചെയ്യണ്ടേ , എന്താ പറയണ്ടേ എന്നൊന്നും അറിയില്ല .ന്ജനും അവളും അത്രയും കൂട്ടായിരുന്നു . എല്ലാവരും എന്നെ തന്നെ തുറിച്ചു നോക്കുകയാണ് .പക്ഷെ എന്റെ ചങ്ക് പിടഞ്ഞത് അവളുടെ അമ്മയുടെ മുഖം കണ്ടപ്പോൾ ആണ് .\\എന്നെ കണ്ടതും അവർ ചോദിച്ചു
"മറിയകുട്ടിക് ന്റെ മോളോടുള്ള പിണക്കം മാറില്ലേ , മരിച്ചു കിടക്കുന്ന അവളുടെ മുഖത്തേക്കു നോക്കി ആ 'അമ്മ വീണ്ടും വീണ്ടും വാവിട്ടു കരഞ്ഞു , കണ്ണ് തുറക്കൂ ആര്യ , നിന്റെ മറിയക്കുട്ടി വന്നിട്ടുണ്ട് നിന്നെ കാണാൻ '
എന്റെ തലക്കു ആരോ ചുറ്റിക വെച്ചടിച്ചപോലെയുള്ള ഒരു വേദന ഞാൻ അന്ന് അനുഭവിച്ചു . കൈയും മുട്ടും വിറച്ചു . അവളുടെ അടുത്ത് ചെന്നിരുപ്പോൾ , എനിക്ക് ഒന്നു കെട്ടിപിടിച്ചു കരയണമെന്നുണ്ടു .
എന്തിനാടീ നീ ഇത് ചെയ്തത് ? നിനക്ക് താങ്ങാൻ കഴിയാത്ത ഒരു പ്രേശ്നമുണ്ടെകിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞൂടേ . ഓടി വാരത്തിലായിരുന്നോ ഞാൻ . നിനക്ക് എന്നെ അത്രക്കെ ഉണ്ടായിരുന്നുള്ളു അല്ലെ . നിനക്കെന്നോടും മറച്ചു വെക്കാനുള്ള പ്രേശ്നനങ്ങൾ ഉണ്ടായിരുന്നു അല്ലെ . മനസ്സിൽ എന്റെ സങ്കടകടൽ , ആർത്തിരുമ്പുകയായിരുന്നു .
എന്റെ നഷ്ടം നീ നോക്കണ്ട.
പക്ഷെ മുറിയിൽ ഒരാൾ തളർന്നു കിടപ്പുണ്ട് . നിന്റെ അച്ഛൻ . ഒന്ന് എഴുനേൽക്കാൻ പോലും ആവാതെ . ഹൃദയം നുറുങ്ങി കരയുന്ന ഒരമ്മയും . ഞാൻ എന്ത് മറുപടി കൊടുക്കാൻ , നിനക്ക് പകരമാവോ ഞാൻ .
നിന്നെ കെട്ടിപ്പിടിക്കാൻ കഴിയാത്തോണ്ടു , ഓരോ തവണയും എന്നെ കെട്ടിപിടിച്ചു , എന്നിലൂടെ നിന്നെ അനുഭവിക്കാൻ ശ്രമിക്കുകയാണ് ആ 'അമ്മ . നിന്റെ രണ്ടു മൂന്ന് കമ്മലുകൾ എന്നെ ഏല്പിച്ചടുണ്ട് . വല്ലപ്പോഴും ഞാനും അതിട്ടു നടക്കും . നിന്നെ അങ്ങനെയെങ്കിലും ഒന്ന് ചേർത്ത് പിടിക്കണം എനിക്ക് . മരിച്ചാലും നീ എന്റെ ഒപ്പം ഉണ്ടെന്നു വിശ്വസിക്കാനേ എനിക്ക് പറ്റൂ . നീ ഇല്ല എന്നുള്ളത് എന്റെ സ്വപ്നമായിരിക്കണേ എന്ന് ചിലപ്പോൾ ഞാൻ ആഗ്രഹിക്കും
പക്ഷെ നെ എന്നെ തോൽപ്പിച്ച് കളഞ്ഞല്ലോടീ .
എന്റെ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നല്ലതു സംഭവിക്കുമ്പോൾ നിന്നെ വിളിച്ചു പറയണമെന്ന് തോന്നും . പക്ഷെ ഒരിക്കലും ഇനി ആ നമ്പറിൽ നിന്റെ ശബ്ദം ഉയരില്ലലോ . നിന്റെ ഫേസ്ബുക് അക്കൗണ്ടിലേക്കു , മെസ്സേജുകൾ അയച്ചു അയച്ചു , എന്നെകിലും നിന്റെ ഒരു മറുപടി കിട്ടുമെന്ന വ്യർത്ഥമായ പ്രതീക്ഷയാണ് കൂട്ടിനു . നീ എവിടേലും ഇരുന്നു വായിക്കുന്നുണ്ടാകും , അറിയുന്നുണ്ടാകാം . എനിക്ക് അറിയില്ല ആര്യ , നീ എനിക്ക് എന്തായിരുന്നു എന്ന് .മനസ്സിൽ എരിഞ്ഞടങ്ങാത്ത വേദനയും പേറി നടക്കാൻ തുടങ്ങിയത് കുറെ ആയി . അക്ഷരച്ചാലിൽ ഒഴുകി വിടുകയാണ് കണ്ണീർകണങ്ങൾ .
ഒരിക്കലും എന്റെ ഓർമകളിൽ നിന്നും നീ മായില്ല .
നിന്നെ ഒരുപാടു സ്നേഹിക്കുന്ന ഒരു സഹോദരി , ഒരു കൂട്ടുകാരി ഇവിടെയുണ്ട് .
2017 ഒക്‌ടോബർ 15, ഞായറാഴ്‌ച
മരിക്കുമ്പോൾ മാത്രം വിലയുണ്ടാവുന്ന നികൃഷ്ട ജന്മം അല്ലെ മനുഷ്യർ
റഫീക്ക് അഹമ്മദിന്റെ കവിതയിൽ നിന്ന് തുടങ്ങട്ടെ
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ"
അരികിൽ ഇത്തിരി നേരമിരിക്കണേ"
ഈ പാട്ടിന്റെ പ്രേത്യകത എന്താന്നെനു വെച്ചാൽ , ഇത് പാടുമ്പോൾ , കേൾക്കുമ്പോൾ
നമ്മളുടെ ഏറ്റവും പ്രിയപെട്ടവരെ നാം അറിയാതെ ഓർമിച്ചു പോകും .
എന്റെ കൂട്ടുകാരിയുടെ ശവശരീരത്തിനു അരികെയായി ഞാൻ ഇരുന്നത് ഓർത്തു പോകുകയാണ് ( എന്റെ സ്വന്തം ആര്യ എന്ന എഴുത്തിൽ ഞാൻ അവളെ കുറിച്ച് എഴുതിട്ടുണ്ട്)
നമ്മളുടെ ഏറ്റവും പ്രിയപെട്ടവരെ നാം അറിയാതെ ഓർമിച്ചു പോകും .
എന്റെ കൂട്ടുകാരിയുടെ ശവശരീരത്തിനു അരികെയായി ഞാൻ ഇരുന്നത് ഓർത്തു പോകുകയാണ് ( എന്റെ സ്വന്തം ആര്യ എന്ന എഴുത്തിൽ ഞാൻ അവളെ കുറിച്ച് എഴുതിട്ടുണ്ട്)
ശെരിക്കും പറഞ്ഞാൽ , അന്ന് ഞാൻ ആണ് മരവിച്ച വിരലുകളും തണുത്തുറഞ്ഞ ദേഹവുമായി ഇരുന്നത് .
അവൾക്കു ജീവാണുള്ളത് പോലെ തോന്നി , ചീകിയൊതുക്കിയ മുടികെട്ടും , നന്നായി ഷേപ്പ് ചെയ്തു വെച്ച പുരികക്കൊടികളും , പിന്നെ അവളുടെക് കാതുകളിൽ മിന്നി തിളങ്ങുന്ന ആ സെക്കന്റ് സ്ടടും . എന്റെ ആര്യ .
അവൾക്കു ജീവാണുള്ളത് പോലെ തോന്നി , ചീകിയൊതുക്കിയ മുടികെട്ടും , നന്നായി ഷേപ്പ് ചെയ്തു വെച്ച പുരികക്കൊടികളും , പിന്നെ അവളുടെക് കാതുകളിൽ മിന്നി തിളങ്ങുന്ന ആ സെക്കന്റ് സ്ടടും . എന്റെ ആര്യ .
ആര്യക്ക് കുറിച്ച് ഇപ്പോൾ ഇവിടെ പറയാൻ കാരണം ,ഇന്നെനിക്കു മരണത്തിനു എനിക്ക് അവളുടെം മുഖമാണ് . അത് കൊണ്ടാണ് മരണത്തെ കുറിച്ച വായിച്ചാലും കേള്കുമ്പോളും എഴുതുമ്പോൾ അതിൽ ഒരു ആര്യ ഉണ്ടാകും . അതാണ് മരിച്ചവർ നമുക് നൽകുന്ന ഏറ്റവും വലിയ വേദന . അവർ പോകുമ്പോഴും നമ്മുടെ നെഞ്ചിൽ കനൽ ഇങ്ങനെ എരിഞ്ഞു അടങ്ങും . അത് പയ്യെ പയ്യെ നമ്മൾ പോലും അറിയാതെ നമ്മളെ വിഴുങ്ങികളയും .
എന്റെ ഒരു കാര്യം എന്താണെന്നു വെച്ചാൽ എന്റെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് പോലും അറിയില്ല . ഞാൻ ചില സമയത്തു ചിന്തിക്കുന്ന കാര്യങ്ങളിൽ എനിക്ക് പോലും ഒരു കണ്ട്രോൾ ഇല്ല . ചില സമയം കരയും , അല്ലെങ്കിൽ സന്തോഷമാണ് . എല്ലാവര്ക്കും അങ്ങനെയൊക്കെയേ തന്നെ ആയിരിക്കണം . പക്ഷെ അവരൊന്നും മരണത്തെ സ്നേഹികുകയില്ലലോ . ഞാൻ സ്നേഹിക്കുന്നു . മരണം എന്ന വിഷയം .
സങ്കടം വരുമ്പോൾ അല്ലാട്ടോ . അല്ലെങ്കിലും , എനിക്ക് എന്തോ നഷ്ടപെട്ടിട്ടുണ്ട് . അത് തീർച്ചയാണ് . ഈ ജന്മം ആയിരിക്കണമെന്നില്ല . മുൻപെങ്ങോ നടന്നിട്ടുള്ളതാകാം . അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും എന്തിനെന്നെ മരണം പിന്തുടരുന്നു . മരിച്ചു പോയവരുടെ ഓർമ്മകൾ , മരിച്ചു പോയവരുടെ ചിന്തകൾ , അവരുടെ മനസില്ല വിഷമങ്ങൾ കൂടെ എന്നെ അലട്ടുന്നു . എനിക്ക് മാനസികമായി എന്തെങ്കിലും ... അറിയില്ല ...ഉണ്ടായിരിക്കണം അല്ലെങ്കിൽ ഇങ്ങനെയൊന്നും ഒരു സാധാരണ പെൺകുട്ടിയും ചിന്തിക്കില്ല.
സങ്കടം വരുമ്പോൾ അല്ലാട്ടോ . അല്ലെങ്കിലും , എനിക്ക് എന്തോ നഷ്ടപെട്ടിട്ടുണ്ട് . അത് തീർച്ചയാണ് . ഈ ജന്മം ആയിരിക്കണമെന്നില്ല . മുൻപെങ്ങോ നടന്നിട്ടുള്ളതാകാം . അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും എന്തിനെന്നെ മരണം പിന്തുടരുന്നു . മരിച്ചു പോയവരുടെ ഓർമ്മകൾ , മരിച്ചു പോയവരുടെ ചിന്തകൾ , അവരുടെ മനസില്ല വിഷമങ്ങൾ കൂടെ എന്നെ അലട്ടുന്നു . എനിക്ക് മാനസികമായി എന്തെങ്കിലും ... അറിയില്ല ...ഉണ്ടായിരിക്കണം അല്ലെങ്കിൽ ഇങ്ങനെയൊന്നും ഒരു സാധാരണ പെൺകുട്ടിയും ചിന്തിക്കില്ല.
"ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ"
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ"
തുറക്കാതെ , ഒരിക്കലും തുറക്കാതെ അടയുന്ന കണ്ണുകളിൽ എത്രയെത്ര മോഹങ്ങൾ ഉണ്ടായിരിക്കണം . ആരോടും പറയാത്ത എത്രയെത്ര രഹസ്യങ്ങൾ ആണ് മണ്ണിട്ടു മൂടുന്നത് , അല്ലെങ്കിൽ നെയ്‌വിറകിൽ കത്തിയമരുന്നത് .
ഒരു പക്ഷെ മരിച്ചു പോയാൽ പറയുവാൻ കഴിയാത്ത കാര്യങ്ങൾ എവിടെയെങ്കിലും കുറിച്ചിടണമല്ലോ .
അതുകൊണ്ടു ഒരു ഓൺലൈൻ ഡയറി എഴുതുവാനും തുടങ്ങി . ഭർത്താവിന്റെ പീഢനങ്ങൾ സഹിച്ചു ഒരു പെൺകുട്ടി കഴിഞ്ഞ ഇടക്ക് ആത്മഹത്യാ ചെയ്തിരുന്നു . അവൾ പുസ്തക രൂപത്തിൽ ഉള്ള ഡയറിയിൽ അവളുടെ ജീവിതം ചിത്രീകരിച്ചപ്പോൾ , അവൾ സഹിച്ച വേദനകളെയും മറ്റും ഞാൻ ഒപ്പിയെടുത്തു . അവളുടെ പേര് എന്റെ ഓൺലൈൻ ഡയറിക്കു നൽകി . അവൾ എഴുതിയത് എല്ലാവരും വായിച്ചപ്പോൾ ഞാൻ എഴുതിയ എന്റെ കഥ ഞാൻ മാത്രം വായിച്ചു . എന്റെ കഥ എനിക്ക് മുന്നേ എഴുതപ്പെട്ടിരിക്കണമല്ലോ . എന്റെ കഥ ലോകത്തിലെ ആദ്യ കഥയും ആകണമെന്നില്ലന്നിരിക്കെ എന്തിനു പരസ്യപ്പെടുത്തണം . കഥ ഗൂഗിളിന്റെ , ശവപ്പറമ്പിൽ , അനേകായിരം മൃതശരീരങ്ങളുടെ അഴുക്കിൽ ഇഴുകി ചേരുവാൻ ഞാൻ വിധി തീർപ്പാക്കി . മരിച്ചവരുടെ പേരിൽ മറിയക്കുട്ടി ഉണ്ടാവില്ല . അവളെന്നെ മരിച്ചിരിന്നു ......
അതുകൊണ്ടു ഒരു ഓൺലൈൻ ഡയറി എഴുതുവാനും തുടങ്ങി . ഭർത്താവിന്റെ പീഢനങ്ങൾ സഹിച്ചു ഒരു പെൺകുട്ടി കഴിഞ്ഞ ഇടക്ക് ആത്മഹത്യാ ചെയ്തിരുന്നു . അവൾ പുസ്തക രൂപത്തിൽ ഉള്ള ഡയറിയിൽ അവളുടെ ജീവിതം ചിത്രീകരിച്ചപ്പോൾ , അവൾ സഹിച്ച വേദനകളെയും മറ്റും ഞാൻ ഒപ്പിയെടുത്തു . അവളുടെ പേര് എന്റെ ഓൺലൈൻ ഡയറിക്കു നൽകി . അവൾ എഴുതിയത് എല്ലാവരും വായിച്ചപ്പോൾ ഞാൻ എഴുതിയ എന്റെ കഥ ഞാൻ മാത്രം വായിച്ചു . എന്റെ കഥ എനിക്ക് മുന്നേ എഴുതപ്പെട്ടിരിക്കണമല്ലോ . എന്റെ കഥ ലോകത്തിലെ ആദ്യ കഥയും ആകണമെന്നില്ലന്നിരിക്കെ എന്തിനു പരസ്യപ്പെടുത്തണം . കഥ ഗൂഗിളിന്റെ , ശവപ്പറമ്പിൽ , അനേകായിരം മൃതശരീരങ്ങളുടെ അഴുക്കിൽ ഇഴുകി ചേരുവാൻ ഞാൻ വിധി തീർപ്പാക്കി . മരിച്ചവരുടെ പേരിൽ മറിയക്കുട്ടി ഉണ്ടാവില്ല . അവളെന്നെ മരിച്ചിരിന്നു ......
സ്നേഹത്തെ കുറിച്ച് പഠിച്ചപ്പോൾ , സ്നേഹം തേടി പോയവൾ. അഴുക്കു പിടിച്ചാലോകത്തിന്റെ നടവിലൂടെയുള്ള യാത്രയിൽ , നന്മയുടെ കണികകൾ പെറുക്കിയെടുക്കുന്നതിനിടയിൽ അമർത്തപെട്ടുപോയവളുടെ വിലാപം . ആരും കേള്കാതെയുളള നിലവിളികൾ അവള് മാത്രം കേട്ടു .
വാൽകഷ്ണം : പിന്നെ എന്റെ മരണസമയത്തു എനികാരേം കാണേണ്ട . എന്റെ കുസൃതിക്കു മരുന്ന് എവിടുന്നു കിട്ടും ആവൊ എനിക്കെന്റെ 'അമ്മ മാത്രം മതി . ഒരു പക്ഷെ അമ്മയോടാണ് എനിക്ക് യഥാർത്ഥ പ്രണയം . 'അമ്മ മരിച്ചാൽ എനിക്ക് ജീവിക്കണം ഏന് ആഗ്രഹമില്ല . ഓക്സിജൻ നിലച്ചാൽ പിന്നെ മരിക്കുകയല്ലേ നിവർത്തിയുള്ളു . അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വിഷമിപ്പിക്കാൻ , ഈ ചെറിയ ജീവിതത്തിൽ ഇടയാക്കിയിട്ടുണ്ടെകിൽ , സർവ്വേശ്വരാ മാപ്പ് മാപ്പ് മാപ്പ് !!!
"അമർത്തപ്പെട്ട സ്വപ്ങ്ങളിൽ
ചീന്തപ്പെട്ട ജീവിതത്തിൽ
കഴുകൻ കൊത്തിയ ശവംപോലെ
അഴുകിയവൾ , നീറ്റലായി
ഒഴുകുകയായി..."
ചീന്തപ്പെട്ട ജീവിതത്തിൽ
കഴുകൻ കൊത്തിയ ശവംപോലെ
അഴുകിയവൾ , നീറ്റലായി
ഒഴുകുകയായി..."
ശ്രദ്ധയ്ക്ക് : ആര്യ യഥാർത്ഥ പേരല്ല
2017 ഒക്‌ടോബർ 12, വ്യാഴാഴ്‌ച
കൊച്ചു കൊച്ചു സന്തോഷങ്ങൾ
ഞാൻ അത്ര വരക്കാരിയൊന്നുമല്ല . പക്ഷെ വരയ്ക്കാൻ ഇഷ്ടമൊക്കെയാണ് . എന്റെ കാര്യം ഇങ്ങനെയാണ് , എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ല . വരയ്ക്കാൻ , നിർത്തം ചെയ്യാൻ , ഐസ് സ്കേറ്റിംഗ് , അങ്ങനെ ഇഷ്ടങ്ങളുടെ പട്ടിക നിരവധിയാണ് . ഭക്ഷണത്തിന്റെ കാര്യമാണെങ്കിൽ പറയുക പോലും വേണ്ട. തിരിച്ചു കടിക്കാത്ത എന്തും കഴിക്കും . അതുകൊണ്ടു ഞാൻ കരുതി എന്റെ ഓരോ ഇഷ്ടങ്ങൾ ഈ ബ്ലോഗിൽ ചിത്രീകരിക്കണം എന്ന് . കാരണം എഴുതി വെക്കുമ്പോൾ എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല എന്ന തോന്നലാണ് . ഇതിൽ ഉള്ള പല ഹോബീസുകളും ഞാൻ ഇന്ന് ചെയ്യുന്നില്ല . പക്ഷെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഒക്കെ അതിന്റെ പൂർണമായ സ്ഥാനത്തു തന്നെയുണ്ട് . ജീവിതം മുന്നോട്ടു ഓടിക്കൊണ്ടിരിക്കുകയല്ലേ , സാഹചര്യങ്ങളും , അവസ്ഥകളും മാറിയപ്പോൾ ചിലതു കൂടെ കൂടി ചിലതിനെ ഒഴിവാക്കി . അപ്പോൾ കാണാം അല്ലെ മറിയക്കുട്ടിയുടെ ദുരാഗ്രഹങ്ങൾ, ആശകൾ ................................................
എനിക്കൊരു ദിവസം എത്ര ചായ വേണമെങ്കിൽ കുടിക്കാം . അത്രക്കിഷ്ട ആണ് ചായ .
പണ്ടൊക്കെ 'അമ്മ പറയും" ഒരു ചായ കുടിച്ചാൽ 'അമ്മ ഉഷാറാകുമെന്നു . അങ്ങനെ ഞാനും ഉഷാറാകാൻ ചായ കുടിക്കാൻ തുടങ്ങി . ആദ്യമാദ്യം രാവിലത്തെ ഉഷാറാവാൻ , പിന്നെ ഉച്ചക്ക് മയക്കം വരുമ്പോൾ ഉഷാറാവാൻ , പിന്നെ നാലുമണിക് , ഇപ്പോൾ രാത്രി കിടക്കുമ്പോൾ , പിന്നെ വായിക്കുമ്പോൾ,
നടക്കാൻ പോകുമ്പോൾ ...ചായ ചായ ചായ ........
ഓരോ പ്രാന്ത് അല്ലാണ്ടെന്താ പറയാ ? ഇതിനൊക്കെ . വിറ്റാമിൻ ഡി വലിച്ചെടുക്കുന്നതാ . ഇങ്ങനെ പോയി ആ ഇളം വെയിൽ കൊള്ളാൻ എനിക്കൊരു പ്രേത്യക സുഖമാണ്
ജീപ്പില് ഒരു പൊളപ്പൻ യാത്ര പോയി . അതിരാവിലെ എന്റെ ബ്രോ ഇൻ ലോ കൂടെ , മൂന്നാർ ഫാമിലി ടൂർ പോയപ്പോൾ ആണ് യാത്രകളിലെ സുഖം ഞാൻ തിരിച്ചറിഞ്ഞത് . പുലർച്ചെ ഞാനും ചേട്ടനും പിന്നെ ചേച്ചിയുടെ മകനും കൂടെ , കാടു കേറി , മല കേറി അങ്ങനെ അങ്ങനെ
ഒരുപാടു സന്തോഷിച്ച ഒരു ദിവസം . മലയാളി മങ്ക മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ് ആയി ജയിച്ചപ്പോൾ .
രണ്ടു മൂന്ന് കൊല്ലം കിടന്നു കഷ്ടപെട്ടതാ . മന്ദം മന്ദം നടന്നു മതിയായി ...എന്തായാലും കിരീടം ഇങ്ങു പോന്നു . അങ്ങനെ വനിതയുടെ , മനോരമയുടെ ആ വലിയ മത്സരത്തിൽ എന്റെ ഭാഗ്യ നമ്പർ ആയ ചെസ്റ് നമ്പറിൽ അരങ്ങു തകർത്തു സമ്മാനങ്ങൾ പെറുക്കി കൂട്ടാൻ ദൈവം അനുഗ്രഹിച്ചു . അതാണ് പറയുന്നത് ശ്രമിക്കുക , നമ്മുടെ ആഗ്രഹങ്ങളും സ്വപ്ങ്ങൾക്കും വേണ്ടി ..
- ഒരു ഹാരിപോട്ടർ ആരാധിക
2. കാട മുട്ട കൊതിച്ചി
3. ചായ ചായ ചായേ
എനിക്കൊരു ദിവസം എത്ര ചായ വേണമെങ്കിൽ കുടിക്കാം . അത്രക്കിഷ്ട ആണ് ചായ .
പണ്ടൊക്കെ 'അമ്മ പറയും" ഒരു ചായ കുടിച്ചാൽ 'അമ്മ ഉഷാറാകുമെന്നു . അങ്ങനെ ഞാനും ഉഷാറാകാൻ ചായ കുടിക്കാൻ തുടങ്ങി . ആദ്യമാദ്യം രാവിലത്തെ ഉഷാറാവാൻ , പിന്നെ ഉച്ചക്ക് മയക്കം വരുമ്പോൾ ഉഷാറാവാൻ , പിന്നെ നാലുമണിക് , ഇപ്പോൾ രാത്രി കിടക്കുമ്പോൾ , പിന്നെ വായിക്കുമ്പോൾ,
നടക്കാൻ പോകുമ്പോൾ ...ചായ ചായ ചായ ........
4. സൂര്യപുത്രി
ഓരോ പ്രാന്ത് അല്ലാണ്ടെന്താ പറയാ ? ഇതിനൊക്കെ . വിറ്റാമിൻ ഡി വലിച്ചെടുക്കുന്നതാ . ഇങ്ങനെ പോയി ആ ഇളം വെയിൽ കൊള്ളാൻ എനിക്കൊരു പ്രേത്യക സുഖമാണ്
5. ചിത്ര രചന
6. യാത്രകൾ
ജീപ്പില് ഒരു പൊളപ്പൻ യാത്ര പോയി . അതിരാവിലെ എന്റെ ബ്രോ ഇൻ ലോ കൂടെ , മൂന്നാർ ഫാമിലി ടൂർ പോയപ്പോൾ ആണ് യാത്രകളിലെ സുഖം ഞാൻ തിരിച്ചറിഞ്ഞത് . പുലർച്ചെ ഞാനും ചേട്ടനും പിന്നെ ചേച്ചിയുടെ മകനും കൂടെ , കാടു കേറി , മല കേറി അങ്ങനെ അങ്ങനെ
7. മയിൽപീലി
8. തേൻമിട്ടായി
9. അരിനെല്ലിക്ക:
ഈ പടം കണ്ടാൽ ന്റെ നാവു പുളിക്കും . കഴിച്ചട്ടുണ്ടോ ? അരിനെല്ലിക്ക
10. എന്റെ പുസ്തകലോകം
വായനയുടെ സുഖം , സന്തോഷം , അത് വായിക്കുന്നവന് മാത്രമേ അറിയൂ . അത് കൊണ്ട് ആ സന്തോഷത്തെ പറ്റി ഞാൻ എഴുതുന്നില്ല ...അറിയണമെങ്കിൽ ഒരു പുസ്തകം എടുത്തു അങ്ങോട്ടു വായിക്ക11. കൊലുസു ഇട്ട പെണ്ണ്
കൊലുസ്സ് തെന്നി തെന്നി വളകൾ കൊഞ്ചിക്കൊഞ്ചി
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ..........
കഥകൾ നെയ്തുവന്ന പൂങ്കാറ്റേ..........
കൊലുസു കുട്ടിത്തം ആണ് എനിക്ക് . അങ്ങനെ ഓടി ചാടി കുട്ടിത്തം മാറാത്ത പെണ്ണായി , നടക്കണം .
കിണുങ്ങി ചിണുങ്ങി അമ്മയുടെ ചക്കര മോളായി ഒരുപാടു കാലം . പക്ഷെ ഈ കാലം , ഭയങ്കരൻ ആണലോ . വലിയ പെണ്ണായിട്ടും അടങ്ങി ഇരിക്കാൻ വലിയ പാടാണ് . അതുകൊണ്ടു വലിയ ഒച്ചപ്പാടിലാത്ത ഒരു കൊലുസിട്ട് തൃപ്തിയടഞ്ഞു . ഇനി ഇനി എന്റെ രാജകുമാരനെ കൊണ്ട് കൊലുസിന്റെ വക്കൊന്നു കടിച്ചുറപ്പ്പിക്കണം .

12. മലയാളീ മങ്ക മറിയക്കുട്ടി
രണ്ടു മൂന്ന് കൊല്ലം കിടന്നു കഷ്ടപെട്ടതാ . മന്ദം മന്ദം നടന്നു മതിയായി ...എന്തായാലും കിരീടം ഇങ്ങു പോന്നു . അങ്ങനെ വനിതയുടെ , മനോരമയുടെ ആ വലിയ മത്സരത്തിൽ എന്റെ ഭാഗ്യ നമ്പർ ആയ ചെസ്റ് നമ്പറിൽ അരങ്ങു തകർത്തു സമ്മാനങ്ങൾ പെറുക്കി കൂട്ടാൻ ദൈവം അനുഗ്രഹിച്ചു . അതാണ് പറയുന്നത് ശ്രമിക്കുക , നമ്മുടെ ആഗ്രഹങ്ങളും സ്വപ്ങ്ങൾക്കും വേണ്ടി ..
14. കവിത
ആദ്യമായി അച്ചടിച്ച് വന്ന കവിത .
2017 ഒക്‌ടോബർ 11, ബുധനാഴ്‌ച
എന്റെ കണ്ണുകളിലെ പ്രണയവും ഓളങ്ങൾ അലയടിക്കാത്ത നദി പോലെ എത്ര പെട്ടെന്നാണ് നിശ്ചലമായി മാറിയത്
എന്റെ കണ്ണുകളിലെ പ്രണയവും
ഓളങ്ങൾ അലയടിക്കാത്ത നദി പോലെ
എത്ര പെട്ടെന്നാണ് നിശ്ചലമായി മാറിയത്
വിതുമ്പന്ന ചുണ്ടിനോടും
തേങ്ങുന്ന ഹൃദയത്തിനോടും
ഞാനെന്തു മറുപടി പറഞ്ഞാൽ മനസിലാകും
കണ്ണീരിന്റെ ഉപ്പിൽ കുതിര്ന്നു കവിളുകൾ തേഞ്ഞിരിക്കുന്നു
ഉള്ളിൽ ഉറഞ്ഞ വേദനകൾ കനൽ കട്ടകൾ ആയി എരിയുകയാണ്
നിനക്ക് വേണ്ടി സൂര്യനായി മാറിയവളായിരുന്നു ഞാൻ
പ്രണയത്തിന്റെ തീവ്രതയിൽ സ്വയം എരിഞ്ഞമരുന്നത് അറിയുവാൻ എനിക്ക് കഴിഞ്ഞില്ല
നീ പിരിഞ്ഞ നിമിഷം മുതൽ ഞാൻ എന്നെ മറന്നു ,
എവിടെ നിന്നോ വീശിയ കാറ്റിനൊപ്പം , എന്റെ സ്വപ്നങ്ങളും യാത്രയായി
യഥാർത്ഥ പ്രണയം വിരഹമല്ലേ
അപ്പോൾ അല്ലെ പ്രണയത്തിന്റെ തീവ്രത അറിയുന്നത്
എങ്കിൽ ഞാൻ ഇന്നും പ്രണയിക്കുന്നു
ചോദ്യങ്ങൾ ഉത്തരങ്ങൾ എല്ലാം എന്റെ മനസ്സിൽ തന്നെ
അലിഞ്ഞില്ലാതാകുന്നു
നിന്നോട് പറയാൻ പരാതികൾ ഇല്ല.
അതികം വൈകാതെ കുറച്ചു പനിനീര്പൂകൾ കൊണ്ട് നീ എന്നെ കാണാൻ വരും ,
ആരും കേൾക്കാതെ എനിക്ക് വേണ്ടി നിലവിളിക്കും .
അന്ന് പുതുമഴയായി പെയ്ത്, നിന്റെ കണ്ണുനീരിനെ ഒപ്പിയെടുക്കുകയും മഴത്തുള്ളില്കളിലൂടെ നിന്നെ ചുംബിക്കുകയും ചെയ്യും.
അങ്ങനെ എന്റെ തീവ്രമായ സ്നേഹത്തിനു മുൻപിൽ നീ തോല്കുക തന്നെ ചെയ്യും....
2017 ഒക്‌ടോബർ 10, ചൊവ്വാഴ്ച
2017 ഒക്‌ടോബർ 8, ഞായറാഴ്‌ച
2017 സെപ്റ്റംബർ 20, ബുധനാഴ്‌ച
കേസ് ക്ലോസ്ഡ്
രാവിലെ ചൂടുള്ള ചായക്കൊപ്പം , ചൂടുള്ള വാർത്തകൾ മലയാളിയുടെ ശീലമായി
അത് ചൂടാറും മുൻപേ ഉമ്മറപ്പടിയിലേക്കെത്തിക്കാൻ മാധ്യമങ്ങൾ തെരുവുപട്ടികളെക്കാൾ കഷ്ടത്തിലാണ് കടിപിടി കൂടുന്നത്,
അവിടെ കിട്ടിയ എല്ലും കഷ്ണം കൊണ്ട് സോഷ്യൽ മീഡിയകളിൽ അമ്മാനമാടുന്ന പാപ്പരാസികൾ വേറെ
അങ്ങനെ ഓരോ പീഡന വാർത്തകളും , മുഖപുസ്തകത്തിലെ ഓരോ പോസ്റ്റുകൾ ആയി അവസാനിക്കുമ്പോൾ ,
ആവി പറക്കുന്ന ഒരു കപ്പ് ചായ തീരുന്നതോടു കൂടി നമ്മുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ആവേശവും അടങ്ങുന്നു.
ഒരു ഹാഷ് ടാഗ്ഗിന്റെ അറ്റത്തു തൂങ്ങിയാടുന്ന ഇരകൾ ബാക്കി . # കേസ് ക്ലോസ്ഡ് #മറിയക്കുട്ടി
എന്റെ ആമി
അക്ഷരങ്ങളിൽ കാട്ടു തേനിന്റെ മധുരം ചാലിച്ച
ആമിയുടെ പ്രണയം ആർത്തിരമ്പി വരുന്ന തിരമാലകളെ പോലെയാണ്
ശ്വാസം അടക്കി പിടിച്ചു , അവിടെ നമ്മൾ സ്വയം ഇല്ലാതാകുന്നു
എന്നിട്ട് , ഒരായിരം കഥകളിലേക്ക് അവ നമ്മളെ വലിച്ചടുപ്പിക്കും ..
കടലാസ് പൂവ്
കടലാസ് പൂവ്
"മുള്ളുകൾക്കിടയിൽ വേദന നിറഞ്ഞു പടരുമ്പോഴും
ചിരിക്കാൻ മറന്നില്ല അവൾ"
- മറിയക്കുട്ടി
..കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ.
......................കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ...
സ്ത്രീ ഹൃദയങ്ങളുടെ പൂരകമ്പം , വിളിച്ചറിയിക്കുന്ന ഈ വരികളിലൂടെ പെൺമനസുകളുടെ അകങ്ങളിലേക്കു , പൂര കാഴ്ചകളിലേക്കു ഞാൻ ഒരു യാത്ര നടത്തി .കൊച്ചി രാജാവായ ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച , ഇരുന്നൂറിലധികം വര്ഷങ്ങളുടെ പഴക്കമുള്ള , കേരളത്തിന്റെ സംസകാരത്തെയും പാരമ്പര്യത്തെയും വിളിച്ചോതുന്ന , തൃശ്ശൂരിന്റെ തിലക കുറിയായ ' തൃശ്ശവപേരൂരിന്റെ ' പൂരം എന്ന മഹോത്സവം,തൃശ്ശൂർകാരുടെ മാത്രമല്ല , കേരളക്കരയുടെ മുഴുവൻേറയും ഇത്തവണ അല്പം ആശങ്കകൾ ഉയർത്തിയെങ്കിലും അതിമനോഹരമായി തന്നെ കൊടിയേറി . കേവലം ഒരു പിണക്കത്തിൽ നിന്നോ അപമാനിചമറ്റക്കിയക്കലിൽ നിന്നോ ഉണ്ടായ ഒന്നാണ് ത്ര്‍ശ്ശൂർ പൂരം എന്ന് കരുതാനാകില്ല. വടക്കും നാഥന്റെ മണ്ണിൽ വ്യക്തമായ കാഴ്ചപ്പാടോടെ തന്നെയാണ് ഇത്തരം ഒരു ചടങ്ങ്ശ ക്തൻ തമ്പുരാൻ ആരംഭിചതെന്ന് കരുതണം. തൃശ്ശൂരിലെ വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഒരു ഘടകം കൂടെ അതിൽ ഉണ്ട്. .
ഓരോ വർഷവും പൂരം വരവാകുമ്പോൾ, വടക്കുംമനാഥന്റെ മണ്ണിൽ ആവേശ തിമർപ്പിൽ പൊരിവെയിലത്തും, ഇറങ്ങി നിന്ന് വാദ്യകലാരംഗത്തെ കുലപതികൾ പങ്കെടുക്കുന്ന നാലുമണിക്കൂർ നീളുന്ന , അതിപ്രസിദ്ധമായ ഇലഞ്ഞി ചുവട്ടിലെ മേളം പൂക്കുന്നതു കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ആയിരകണക്കിന് പെൺമനസുകൾ ഉണ്ട് .
മേളപ്രമാണി പെരുവനം കുട്ടൻമാരാരുടെയും സംഘത്തിന്റെയും ഒരു കോൽ പോലും പിഴക്കാത്ത അതേ താളത്തിൽ കൈകൾ ഉയർത്തി ആവേശത്തിൽ അലിയുവാൻ ആഗ്രഹിക്കുന്നവരിൽ ഒരാളാണ് ഞാനും. പക്ഷെ പത്രമാധ്യമങ്ങലിലെ ചിത്രന്ങളിലും ആകാശത്ത് വിസ്മയത്തിന്റെ ചെപ്പ് തുറക്കുന്ന, കാതടപ്പിക്കുന്ന വെടിക്കെട്ട് കാണാണും കേൾക്കാനും മാത്രമായിരുന്നു ചെറുപ്പം മുതലേ എനിക്കൊക്കെ സാധിചിരുന്നുള്ളൂ. പൂഴിവാരിയിട്ടാൽ താഴാത്ത പുരുഷാരത്തിനെ ഇടയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കുവാൻ പല തടസ്സങ്ങളും ഉണ്ടെന്ന് പറഞ്ഞ് വിലക്കിയ കാലം. വീട്ടിൽ ഇരുന്നു ടെലിവിഷനിൽ വർണ്ണാഭമായ പൂര കാഴ്ചകൾ കണ്ടു മടുത്ത കണ്ണുകൾ , താളം പിടിക്കാൻ കഴിയാതെ അടക്കിയ കൈകാലുകൾ ഇന്ന് ഓർമ്മകളിൽ എവിടെയോ ആണ് .അഴകളവുകളിൽ പേരുകേട്ട കൊമ്പൻമാരുടെ സംഗമം കൂടെയാണ് ത്ര്‍ശ്ശൂർ പൂരം. പലർക്കും ആനകളെ പറ്റി ഭയമുണ്ടെങ്കിലും സ്ത്രീകളിലും ആനക്കമ്പക്കാർ അനവധിയാണ്. തിരുവമ്പാടി ശിവസുന്ദറും, പാമ്പാടിരാജനും തിരുവമ്പാടി ചന്ദ്രശേഖരനും അവരുടെ ഇഷ്ട താരങളും. ഗജ പൗരുഷത്തിന്റെ പ്രതിരൂപമായ പേരാമംഗലം തെചിക്കോട്ടുകാവ് രാമചന്ദ്രൻ ഒരിക്കലെങ്കിലും ത്രിശ്ശൂർ പൂരത്തിൽ തിടമ്പേറ്റി നിൽക്കുന്നത് കാണുവാൻ ആഗ്രഹിക്കുന്നവരിൽ ഞങളുമുണ്ട്
തൃശ്ശൂരിൽ ജനിച്ചു വളർന്നിട്ടും , പലപ്പോഴും നേരിൽ കാണാത്ത പൂരത്തിന്റെ വമ്പു വെറും പറഞ്ഞു നടക്കുന്ന കേമികളിൽ ഒരാളായി മാറുമായിരുന്നു .തൃശ്ശൂരിന്റെ പെൺമനസുകളിക് ഒന്ന് ഇറങ്ങി ചെല്ലണം . അവിടെ കാണാം , പുരുഷന്റെ സ്വകാര്യാ അഹങ്കാരത്തെ , സ്വാതന്ത്രത്തെ സ്ത്രീകളുടെ അടുക്കളയിലെ അടക്കം പറിച്ചിലുകളിലായി അവസാനിക്കുന്നത് . പൂരത്തിന് ഞാനും വരട്ടെ എന്ന് ചോദിക്കുമ്പോൾ , തിരക്കിൽപെട്ട് കുരുങ്ങുമെന്ന ഭീതിയിൽ പെണ്മക്കളെ സുരക്ഷാത്വത്തിന്റെ പേരിൽ വീട്ടിലിരുത്തി മക്നറെ കൈപിടിച്ച് ഇറങ്ങുന്ന അച്ഛനെ കാണുമ്പോൾ , ഓടിയിറങ്ങി പോകണമെന്ന് ആശിച്ചു ഉള്ളിൽ വാശി മുറുകിയ എത്രയെത്ര മനസുകൾ ഉണ്ടായിരുന്നി രിക്കണം .
എന്നാൽ ഇന്ന് പൂരം കാണാനും ,പൂരക്കൊഴുപ്പിൽ തിമിർക്കാനും , താളം പിടിക്കുവാനും സ്ത്രീകളും കുട്ടികളും ഇരമ്പിയെത്തി .. മനസിൽ പൂവിട്ട നിറമുള്ള കാഴ്ചകളേക്കാൾ , അതിവിശേഷമായിരുന്നു പൂര നഗരിയിലെ നേരിട്ടുള്ള കാഴ്ചകൾ. തിക്കിലും തിരക്കിലും ഞെരിഞ്ഞമരുമെന്ന ഭയമില്ലാതെ , പൂര നഗരിയിലൂടെ അത്ഭുദത്തോടെ അലയുന്ന വിദേശ വനിതകളോടൊപ്പം , മലയാളി പെൺകൊടികൾ മഠത്തിൽ വരവിന് ചെറിയ വഴിയുടെ ഇരുവശങ്ങളിലായി നിരന്നു . തെക്കോട്ടിറക്കവും കുടമാറ്റവും കാണുവാൻ മണിക്കൂറുകൾക്ക് മുൻപേ തൃശ്ശൂരിലെ പ്രമുഖ ഹോട്ടലുകളിലെയും , ബിൽഡിങ്ങുകളുടെയും ടെറസിനു മുകളിൽ വെയിലും കാറ്റും വക വെക്കാതെ പൂരച്ചൂടിൽ തിളങ്ങിയ മലയാളി സ്ത്രീകളെ കാണുമ്പോൾ ഉള്ളിൽ ഒരു ആവേശമാണ് .നേർക്കുനേർ നേർ പൂരം കാണുക എന്നത് സ്ത്രീകളുടെയും അവകാശമായി , ആഹ്ലാദമായി മാറിയിരിക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെ. മത്സരബുദ്ധിയോടു കൂടി ഇരുകൂട്ടരും മാറി മാറി കുട നിവർത്തുന്നത് കാണുവാനും, അവരോടൊപ്പം ആർത്തു വിളിച്ച്ചും , കയ്യടിച്ചും സ്ത്രീകളും കുട്ടികളും പൂരം ആഘോഷമാകുന്നു .ചുട്ടുപൊള്ളുന്ന നഗരത്തിൽ , വിയർപ്പിലും ചൂടിലും കുളിച്ചു പൂര ലഹരി നുണയാനെത്തിയ വളയിട്ട കയ്യുകൾ പൂരമഹിമയെ ഇരട്ടിച്ചു . പൂരത്തോടനുബന്ധിച്ചു , സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ ഏറ്റവും പ്രചാരമേറിയ പൂര കാഴ്ചകളിൽ ഒന്നാണ് ചമയ പ്രദർശനം .ആലവട്ടവും വെഞ്ചാമരവും ഒരുക്കുന്നതിലും പെൺകരവിരുത് പ്രസിദ്ധം.നിരവധി സ്ത്രീകൾ ഈ രംഗത്ത് പുരുഷന്മാർക്കൊപ്പം പ്രവർത്തിക്കുന്നു എന്നുള്ളത് പ്രശംസാർഹീനമായ കാര്യം തന്നെയാണ്
പാറമേക്കാവിന്റേയും തിരുവമ്പാടിയുടേയും പ്രദർശന സ്ഥലത്ത് അനുഭവിക്കുന്ന തിരക്ക് അതിന്റെ തെളിവാണ്.
ഇതൊക്കെയാണെങ്കിലും ,പൂരാഘോഷത്തിൽ സ്ത്രീകളുടെ ആഘോഷങ്ങൾക്കു ഇപ്പോഴും ചില പരിമിതികൾ ഉണ്ട് എന്ന സത്യത്തെ മറച്ചു കളയാനാവില്ല .
ആളൊഴിഞ്ഞ ഭാഗത്തു തിരക്കിൽ പെടാതെ മാറി നിന്ന് കുട്ടികകളെ ഒക്കെത്തെടുത്തു നിൽക്കുന്ന അമ്മമാർക്കിടയിലും , സ്ത്രീകൾക്കിടയിലും പെൺമനസുകളിൽ നിന്നും പൂരം ഇറങ്ങി വരുന്ന കാഴ്ചകൾ കാണാം .സന്ധ്യാസൂര്യൻ വർണ്ണകുടകൾക്ക് മുകളിൽ ചെഞ്ചായം തൂവുമ്പോൾ അവരും ആവേശംകൊണ്ട് കുരവയിടുന്നുണ്ട് എന്നാൽ പുരുഷാരത്തിന്റെ ആരവന്ങളിൽ മുന്ങിപ്പോകുന്നു. ആധുനിക യുഗത്തിലും, മുണ്ടു മടക്കി കുത്തി , ഓരോ തുള്ളി വിയർപ്പും മേളക്കൊഴുപ്പിൽ തുളുമ്പുന്ന ആവേശത്തോടെ പൂരം ആഘോഷമാക്കുന്ന പുരുഷജനവലി ഞങ്ങളെ ഇന്നും അസൂയപ്പെടുത്തുന്നു . .ചെവി പൊട്ടുന്ന , ആ അവസാനത്തെ കൂട്ട പൊരിച്ചലിന്റെ ആവേശം, പല നിറങ്ങളിൽ , പല വർണ്ണങ്ങളിൽ , പല വിധങ്ങളിലുള്ള മരുന്ന് പണികളുടെ ഉല്സവം രാത്രിയുടെ ആകാശത്തെ സ്വന്തമാകുമ്പോൾ , നെഞ്ച് വിറക്കുന്ന അടുത്ത് നിന്ന് അത് കണ്ടു ആസ്വദിക്കാൻ ഞങ്ങളിൽ എത്ര സ്ത്രീകൾക്ക് കഴിഞ്ഞിരിക്കും . കാലം മാറിയിട്ടും , സൗകര്യങ്ങളും മറ്റും വർധിച്ചിട്ടും ഒരു നാടിന്റെ ആഘോഷത്തിൽ പൂർണമായി പങ്കു ചേരുവാൻ കഴിയാതെ മാറി നിൽക്കേണ്ടി വരുമ്പോൾ പൂരത്തിന്റെ പൂർണതയിൽ നിന്നും ഒരു അപൂര്ണത ജനിക്കുന്നത് കാണാം .അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് മഠത്തിൽ വരവ് . പഞ്ചവാദ്യത്തിന്റെ ലഹരിയിൽ , തിളച്ചു മറയുന്ന ജനക്കൂട്ടത്തിനിടയിലേക്കു , താളവട്ടവും വാദ്യഘോഷങ്ങളുമായി ഗജവീരന്മാർ കടന്നു വരുമ്പോൾ, സെൽഫി എടുക്കാനും , ചിത്രങ്ങൾ പകർത്താനും ആവേശഭരിതരായി പകൽപ്പൂരത്തിൽ , ചെറിയ പൂരങ്ങൾക്കു മുൻപിൽ തടിച്ചു കൂടിയ പെൺകുട്ടികൾ രംഗം വിട്ടു കാണും . രാവിലത്തെ ഉല്സാഹത്തിമിർപ്പിൽ , വൈകുനേരം വരെ സുരക്ഷതമായി നിൽക്കുന്ന കാര്യത്തിലുള്ള ഭയമാണ് , അവരെ പുറകോട്ട് നയിക്കുന്നത് . തിങ്ങി നിൽക്കുന്ന ജനക്കൂട്ടത്തിനിടയിൽ , ആളുകളെ നിയന്ത്രിക്കുക എന്നുള്ളത് വളരെ ബുധിമുട്ടുള്ള ഒരു കാര്യമാണ് കൊണ്ട് തന്നെ സ്ത്രീജനങ്ങളെ കുടമാറ്റ സമയത്തും , മഠത്തിൽ വരവിനിടയിലും കാണുന്നത് വിരളം.തിക്കിലും തിരക്കിലും പെട് ട് എന്തിനു മാതാപിതാളുടെ കൂടെ വരുന്ന ചെറിയ പെൺകുട്ടികൾക്കു നേരെ പോലും കയ്യേറ്റങ്ങൾ ഉണ്ടാകുന്നു . തടയാൻ പാടുപെടുന്ന പോലീസുകാരും , മാധ്യമ പ്രവർത്തകരും എല്ലാം കൂടെ ചില പൊട്ടിത്തെറിയലുകളും പൂരകാഴ്ചകളിൽ കാണാം .അ ടുക്കളയിൽ നിന്നും , ടെലിവിഷനിൽ നിന്നും പുറത്തേക്കു വരുന്ന സ്ത്രീജനങ്ങൾക്കു പൂരം എന്ന മഹാവിസ്മയം കാണുവാൻ വിദേശിയർക്കു കെട്ടി ഒരുക്കുന്ന പോലെ ഒരു സൗകര്യം ചെയ്തു തന്നിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് . മുപ്പതു ആനകൾ അണിനിരത്തി , ഒരു ദേശത്തെ മുഴുവൻ ജനങ്ങളുടെയും മുന്നിര്ത്തി ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അവിടെ സ്ത്രീ സുരക്ഷയെയും കുറിച്ച ആലോചിക്കേണ്ടതല്ലേ? കാരണം ഞങ്ങള് കിടയിലും പൂരപ്രേമികൾ ഉണ്ട് . തെക്കോട്ടിറക്കവും ഇലഞ്ഞിത്തറ മേളവും നടക്കുന്നയിടത്തേക്കു കണ്ണെത്തി നോക്കാൻ പോലും കഴിയാതെ മാറി നിൽക്കേണ്ടി വരുന്ന കാഴ്ച ദുഃഖകരമാണ് . ആനയെ കാണുമ്പോൾ പേടിച്ചു വിറക്കുന്ന സ്ത്രീകളുടെ ഇടയിൽ തന്നെ ആനക്കമ്പം ഉള്ള , ആരവങ്ങളരെ പ്രണയിക്കുന്ന , വെടിക്കെട്ടിന്റെ ഒച്ച ഭയക്കാതെ നിൽക്കുന്ന സ്ത്രീകളെ കാണാം . .കുടമാറ്റത്തിന്റെ നിറവിൽ , ഭഗവതിയുടെ തിടമ്പേറ്റി വരുന്ന ശിവസുന്ദറിനെ എന്ന ഗജവീരനെ കണ്ടു ആവേശപുളകിതയാകാൻ വെമ്പൽ കൊള്ളുന്ന മനസുകൾക്കു യാഥാർഥ്യത്തിന്റെ മുഖം ഗജവീരഖ്‌ന്മാരുടെ നെറ്റിപ്പട്ടം പോലെ തിളക്കമുള്ളവയായിരുന്നില്ല .
ഒരു തരത്തിൽ ശെരിയല്ലേ , വനിതാ റിപ്പോര്ട്ടര്മാര്ക് നേരെ വരെ കയ്യേറ്റം നടക്കുന്ന പൂരത്തിന്റെ ദൃശ്യങ്ങൾ ഇന്നും മറന്നിട്ടില്ല . സംസാകാരികമായി മുന്നിൽ നിൽക്കുന്ന കേരളത്തിൽ തന്നെയാണ് ഇതെല്ലം സംഭവിക്കുന്നത് .ഉശിരുള്ള പെണ്ണുങ്ങൾ വരെ പൂരപ്പറമ്പിൽ ചെന്നുപെട്ട് പാടുപെടുന്ന കാഴ്ചകൾ കാണുമ്പോൾ വിവേചനം എന്ന് അറിയാതെ പറഞ്ഞു പോകേണ്ടി വരുകയാണ് . അല്ല , പൂരത്തിന്റെ വർണബായ കാഴ്ചകളെ കുറിച്ച് പേരാണ് വരുമ്പോൾ , നിറം മങ്ങുന്ന ആരും ശ്രദിക്കാതെ പോകുന്ന ചില ഞങളുടെ മാത്രം സ്വകര്യ ദുഃഖങ്ങൾ കൂടി പറയേണ്ടത് ഇന്നിന്റെ ആവശ്യകതയാണ് .
എങ്കിലും പണ്ടുള്ളതിൽ അപേക്ഷിച്ചു ധാരാളം സ്ത്രീകൾ പൂരം കാണുവാനും ആസ്വദിക്കാനും എത്തുന്നത് തന്നെ ഒരു നല്ല മാറ്റത്തിന്റെ തുടക്കമാണ് ..ആണുങ്ങൾ കയ്യടിക്കിയ പൂരപ്പറമ്പ് , ഇനി ഒരിക്കലും പെണുങ്ങൾക്കു കടന്നു ചെല്ലുവാൻ കഴിയാത്ത ഒരിടമായി പൂരം മാറുകയില്ല.. ഓരോ വർഷവും കടന്നു പോകുംതോറും പൂരം ആസ്വദിക്കാൻ വരുന്നവരുടെ ഇടയിലുള്ള സ്ത്രീ സാന്നിധ്യം വർധിക്കുകയാണ് ചെയ്‌യുന്നത് .കണ്ടും കെട്ടും കൊതിതീരാത്ത പൂരങ്ങളുടെ പൂരമായ ത്രീശൂർ പൂരം നിറ സാക്ഷിയായി കണ്ടു മടങ്ങിയ ആയിരകണക്കിന് സ്ത്രീ ഭക്തജനങ്ങൾ പൂരത്തിന്റെ വിജയവും പ്രൗഡിയുമാണ് ആണ് കാണിക്കുന്നത്. തികഞ്ഞ നേതൃത്വത്തിൽ , അതിഗംഭീരമായി എല്ലാവര്ക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പൂരം ആണ് ഞങളുടെ സ്വപ്നം . പൂരത്തെ അറിയുവാനും ആസ്വദികുവാനും സ്ത്രീകൾക്ക് സുരക്ഷിതത്തോടെ അവസരം ഒരുക്കുവാൻ തയ്യാറായാൽ പൂരം ഞങ്ങളുടേത് കൂടെയാണ്!
- മറിയക്കുട്ടി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
-
ഞാൻ അത്ര വരക്കാരിയൊന്നുമല്ല . പക്ഷെ വരയ്ക്കാൻ ഇഷ്ടമൊക്കെയാണ് . എന്റെ കാര്യം ഇങ്ങനെയാണ് , എനിക്കിഷ്ടമില്ലാത്തതായി ഒന്നുമില്ല . വരയ്ക്കാൻ , ന...
-
......................കാന്താ ഞാനും ......വരാം തൃശ്ശൂർ പൂരം കാണാൻ... സ്ത്രീ ഹൃദയങ്ങളുടെ പൂരകമ്പം , വിളിച്ചറിയിക്കുന്ന ഈ വരികളിലൂടെ പെൺമന...
-
എന്റെ സ്വന്തം ആര്യ ------------------------------ --------- അവളുടെ ആ ഡയറി , അത് കിട്ടുവാൻ വേണ്ടി ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്ന് എന...
























