റഫീക്ക് അഹമ്മദിന്റെ കവിതയിൽ നിന്ന് തുടങ്ങട്ടെ
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരമിരിക്കണേ"
അരികിൽ ഇത്തിരി നേരമിരിക്കണേ"
ഈ പാട്ടിന്റെ പ്രേത്യകത എന്താന്നെനു വെച്ചാൽ , ഇത് പാടുമ്പോൾ , കേൾക്കുമ്പോൾ
നമ്മളുടെ ഏറ്റവും പ്രിയപെട്ടവരെ നാം അറിയാതെ ഓർമിച്ചു പോകും .
എന്റെ കൂട്ടുകാരിയുടെ ശവശരീരത്തിനു അരികെയായി ഞാൻ ഇരുന്നത് ഓർത്തു പോകുകയാണ് ( എന്റെ സ്വന്തം ആര്യ എന്ന എഴുത്തിൽ ഞാൻ അവളെ കുറിച്ച് എഴുതിട്ടുണ്ട്)
നമ്മളുടെ ഏറ്റവും പ്രിയപെട്ടവരെ നാം അറിയാതെ ഓർമിച്ചു പോകും .
എന്റെ കൂട്ടുകാരിയുടെ ശവശരീരത്തിനു അരികെയായി ഞാൻ ഇരുന്നത് ഓർത്തു പോകുകയാണ് ( എന്റെ സ്വന്തം ആര്യ എന്ന എഴുത്തിൽ ഞാൻ അവളെ കുറിച്ച് എഴുതിട്ടുണ്ട്)
ശെരിക്കും പറഞ്ഞാൽ , അന്ന് ഞാൻ ആണ് മരവിച്ച വിരലുകളും തണുത്തുറഞ്ഞ ദേഹവുമായി ഇരുന്നത് .
അവൾക്കു ജീവാണുള്ളത് പോലെ തോന്നി , ചീകിയൊതുക്കിയ മുടികെട്ടും , നന്നായി ഷേപ്പ് ചെയ്തു വെച്ച പുരികക്കൊടികളും , പിന്നെ അവളുടെക് കാതുകളിൽ മിന്നി തിളങ്ങുന്ന ആ സെക്കന്റ് സ്ടടും . എന്റെ ആര്യ .
അവൾക്കു ജീവാണുള്ളത് പോലെ തോന്നി , ചീകിയൊതുക്കിയ മുടികെട്ടും , നന്നായി ഷേപ്പ് ചെയ്തു വെച്ച പുരികക്കൊടികളും , പിന്നെ അവളുടെക് കാതുകളിൽ മിന്നി തിളങ്ങുന്ന ആ സെക്കന്റ് സ്ടടും . എന്റെ ആര്യ .
ആര്യക്ക് കുറിച്ച് ഇപ്പോൾ ഇവിടെ പറയാൻ കാരണം ,ഇന്നെനിക്കു മരണത്തിനു എനിക്ക് അവളുടെം മുഖമാണ് . അത് കൊണ്ടാണ് മരണത്തെ കുറിച്ച വായിച്ചാലും കേള്കുമ്പോളും എഴുതുമ്പോൾ അതിൽ ഒരു ആര്യ ഉണ്ടാകും . അതാണ് മരിച്ചവർ നമുക് നൽകുന്ന ഏറ്റവും വലിയ വേദന . അവർ പോകുമ്പോഴും നമ്മുടെ നെഞ്ചിൽ കനൽ ഇങ്ങനെ എരിഞ്ഞു അടങ്ങും . അത് പയ്യെ പയ്യെ നമ്മൾ പോലും അറിയാതെ നമ്മളെ വിഴുങ്ങികളയും .
എന്റെ ഒരു കാര്യം എന്താണെന്നു വെച്ചാൽ എന്റെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് എനിക്ക് പോലും അറിയില്ല . ഞാൻ ചില സമയത്തു ചിന്തിക്കുന്ന കാര്യങ്ങളിൽ എനിക്ക് പോലും ഒരു കണ്ട്രോൾ ഇല്ല . ചില സമയം കരയും , അല്ലെങ്കിൽ സന്തോഷമാണ് . എല്ലാവര്ക്കും അങ്ങനെയൊക്കെയേ തന്നെ ആയിരിക്കണം . പക്ഷെ അവരൊന്നും മരണത്തെ സ്നേഹികുകയില്ലലോ . ഞാൻ സ്നേഹിക്കുന്നു . മരണം എന്ന വിഷയം .
സങ്കടം വരുമ്പോൾ അല്ലാട്ടോ . അല്ലെങ്കിലും , എനിക്ക് എന്തോ നഷ്ടപെട്ടിട്ടുണ്ട് . അത് തീർച്ചയാണ് . ഈ ജന്മം ആയിരിക്കണമെന്നില്ല . മുൻപെങ്ങോ നടന്നിട്ടുള്ളതാകാം . അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും എന്തിനെന്നെ മരണം പിന്തുടരുന്നു . മരിച്ചു പോയവരുടെ ഓർമ്മകൾ , മരിച്ചു പോയവരുടെ ചിന്തകൾ , അവരുടെ മനസില്ല വിഷമങ്ങൾ കൂടെ എന്നെ അലട്ടുന്നു . എനിക്ക് മാനസികമായി എന്തെങ്കിലും ... അറിയില്ല ...ഉണ്ടായിരിക്കണം അല്ലെങ്കിൽ ഇങ്ങനെയൊന്നും ഒരു സാധാരണ പെൺകുട്ടിയും ചിന്തിക്കില്ല.
സങ്കടം വരുമ്പോൾ അല്ലാട്ടോ . അല്ലെങ്കിലും , എനിക്ക് എന്തോ നഷ്ടപെട്ടിട്ടുണ്ട് . അത് തീർച്ചയാണ് . ഈ ജന്മം ആയിരിക്കണമെന്നില്ല . മുൻപെങ്ങോ നടന്നിട്ടുള്ളതാകാം . അല്ലെങ്കിൽ പിന്നെ വീണ്ടും വീണ്ടും എന്തിനെന്നെ മരണം പിന്തുടരുന്നു . മരിച്ചു പോയവരുടെ ഓർമ്മകൾ , മരിച്ചു പോയവരുടെ ചിന്തകൾ , അവരുടെ മനസില്ല വിഷമങ്ങൾ കൂടെ എന്നെ അലട്ടുന്നു . എനിക്ക് മാനസികമായി എന്തെങ്കിലും ... അറിയില്ല ...ഉണ്ടായിരിക്കണം അല്ലെങ്കിൽ ഇങ്ങനെയൊന്നും ഒരു സാധാരണ പെൺകുട്ടിയും ചിന്തിക്കില്ല.
"ഇനി തുറക്കേണ്ടതില്ലാത്ത കൺകളിൽ
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ"
പ്രിയതേ നിൻമുഖം മുങ്ങിക്കിടക്കുവാൻ"
തുറക്കാതെ , ഒരിക്കലും തുറക്കാതെ അടയുന്ന കണ്ണുകളിൽ എത്രയെത്ര മോഹങ്ങൾ ഉണ്ടായിരിക്കണം . ആരോടും പറയാത്ത എത്രയെത്ര രഹസ്യങ്ങൾ ആണ് മണ്ണിട്ടു മൂടുന്നത് , അല്ലെങ്കിൽ നെയ്‌വിറകിൽ കത്തിയമരുന്നത് .
ഒരു പക്ഷെ മരിച്ചു പോയാൽ പറയുവാൻ കഴിയാത്ത കാര്യങ്ങൾ എവിടെയെങ്കിലും കുറിച്ചിടണമല്ലോ .
അതുകൊണ്ടു ഒരു ഓൺലൈൻ ഡയറി എഴുതുവാനും തുടങ്ങി . ഭർത്താവിന്റെ പീഢനങ്ങൾ സഹിച്ചു ഒരു പെൺകുട്ടി കഴിഞ്ഞ ഇടക്ക് ആത്മഹത്യാ ചെയ്തിരുന്നു . അവൾ പുസ്തക രൂപത്തിൽ ഉള്ള ഡയറിയിൽ അവളുടെ ജീവിതം ചിത്രീകരിച്ചപ്പോൾ , അവൾ സഹിച്ച വേദനകളെയും മറ്റും ഞാൻ ഒപ്പിയെടുത്തു . അവളുടെ പേര് എന്റെ ഓൺലൈൻ ഡയറിക്കു നൽകി . അവൾ എഴുതിയത് എല്ലാവരും വായിച്ചപ്പോൾ ഞാൻ എഴുതിയ എന്റെ കഥ ഞാൻ മാത്രം വായിച്ചു . എന്റെ കഥ എനിക്ക് മുന്നേ എഴുതപ്പെട്ടിരിക്കണമല്ലോ . എന്റെ കഥ ലോകത്തിലെ ആദ്യ കഥയും ആകണമെന്നില്ലന്നിരിക്കെ എന്തിനു പരസ്യപ്പെടുത്തണം . കഥ ഗൂഗിളിന്റെ , ശവപ്പറമ്പിൽ , അനേകായിരം മൃതശരീരങ്ങളുടെ അഴുക്കിൽ ഇഴുകി ചേരുവാൻ ഞാൻ വിധി തീർപ്പാക്കി . മരിച്ചവരുടെ പേരിൽ മറിയക്കുട്ടി ഉണ്ടാവില്ല . അവളെന്നെ മരിച്ചിരിന്നു ......
അതുകൊണ്ടു ഒരു ഓൺലൈൻ ഡയറി എഴുതുവാനും തുടങ്ങി . ഭർത്താവിന്റെ പീഢനങ്ങൾ സഹിച്ചു ഒരു പെൺകുട്ടി കഴിഞ്ഞ ഇടക്ക് ആത്മഹത്യാ ചെയ്തിരുന്നു . അവൾ പുസ്തക രൂപത്തിൽ ഉള്ള ഡയറിയിൽ അവളുടെ ജീവിതം ചിത്രീകരിച്ചപ്പോൾ , അവൾ സഹിച്ച വേദനകളെയും മറ്റും ഞാൻ ഒപ്പിയെടുത്തു . അവളുടെ പേര് എന്റെ ഓൺലൈൻ ഡയറിക്കു നൽകി . അവൾ എഴുതിയത് എല്ലാവരും വായിച്ചപ്പോൾ ഞാൻ എഴുതിയ എന്റെ കഥ ഞാൻ മാത്രം വായിച്ചു . എന്റെ കഥ എനിക്ക് മുന്നേ എഴുതപ്പെട്ടിരിക്കണമല്ലോ . എന്റെ കഥ ലോകത്തിലെ ആദ്യ കഥയും ആകണമെന്നില്ലന്നിരിക്കെ എന്തിനു പരസ്യപ്പെടുത്തണം . കഥ ഗൂഗിളിന്റെ , ശവപ്പറമ്പിൽ , അനേകായിരം മൃതശരീരങ്ങളുടെ അഴുക്കിൽ ഇഴുകി ചേരുവാൻ ഞാൻ വിധി തീർപ്പാക്കി . മരിച്ചവരുടെ പേരിൽ മറിയക്കുട്ടി ഉണ്ടാവില്ല . അവളെന്നെ മരിച്ചിരിന്നു ......
സ്നേഹത്തെ കുറിച്ച് പഠിച്ചപ്പോൾ , സ്നേഹം തേടി പോയവൾ. അഴുക്കു പിടിച്ചാലോകത്തിന്റെ നടവിലൂടെയുള്ള യാത്രയിൽ , നന്മയുടെ കണികകൾ പെറുക്കിയെടുക്കുന്നതിനിടയിൽ അമർത്തപെട്ടുപോയവളുടെ വിലാപം . ആരും കേള്കാതെയുളള നിലവിളികൾ അവള് മാത്രം കേട്ടു .
വാൽകഷ്ണം : പിന്നെ എന്റെ മരണസമയത്തു എനികാരേം കാണേണ്ട . എന്റെ കുസൃതിക്കു മരുന്ന് എവിടുന്നു കിട്ടും ആവൊ എനിക്കെന്റെ 'അമ്മ മാത്രം മതി . ഒരു പക്ഷെ അമ്മയോടാണ് എനിക്ക് യഥാർത്ഥ പ്രണയം . 'അമ്മ മരിച്ചാൽ എനിക്ക് ജീവിക്കണം ഏന് ആഗ്രഹമില്ല . ഓക്സിജൻ നിലച്ചാൽ പിന്നെ മരിക്കുകയല്ലേ നിവർത്തിയുള്ളു . അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വിഷമിപ്പിക്കാൻ , ഈ ചെറിയ ജീവിതത്തിൽ ഇടയാക്കിയിട്ടുണ്ടെകിൽ , സർവ്വേശ്വരാ മാപ്പ് മാപ്പ് മാപ്പ് !!!
"അമർത്തപ്പെട്ട സ്വപ്ങ്ങളിൽ
ചീന്തപ്പെട്ട ജീവിതത്തിൽ
കഴുകൻ കൊത്തിയ ശവംപോലെ
അഴുകിയവൾ , നീറ്റലായി
ഒഴുകുകയായി..."
ചീന്തപ്പെട്ട ജീവിതത്തിൽ
കഴുകൻ കൊത്തിയ ശവംപോലെ
അഴുകിയവൾ , നീറ്റലായി
ഒഴുകുകയായി..."
ശ്രദ്ധയ്ക്ക് : ആര്യ യഥാർത്ഥ പേരല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ